ബോധിയുടെ വഴിത്താരകളിലൂടെ അറിവിന്റെയും അലിവിന്റെയും വിശാലപ്പരപ്പിലേക്ക്
മതങ്ങൾക്കപ്പുറത്തേക്ക്

ബുദ്ധന് മതമില്ല
ബുദ്ധന് മതമില്ല. ബുദ്ധിപൂർവം ബോധിയിലേക്ക്. ബുദ്ധന്റെ മാർഗ്ഗമതാണ്. മത-ജാതി-വർഗ്ഗ ഭേദങ്ങൾ / മേഘപടലങ്ങളായ് മൂടുന്നു / മർത്ത്യന്റെ ഉൾവെളിച്ചത്തെ. / ഇരുട്ടിൽ പരതുന്ന മാനവർ / വേർപിരിഞ്ഞകലുന്നൂ പല വഴി / കരുണയ്ക്ക് അണകെട്ടി, പേറുന്നഹോ / കരളിൽ ഒരു കൊടും ഭാരം!
ബുദ്ധവചനങ്ങൾ

മനസ്സുഴുന്ന കർഷകൻ
തഥാഗതൻ നിർവാണമാർഗ്ഗം തെളിച്ച് ഈ ഭൂവിലൂടെ നടന്ന കാലത്തൊരിക്കൽ, ഒരു ഗ്രാമത്തിലെ കർഷകപ്രമാണിയായ ഭാരദ്വാജന് മാർഗ്ഗദർശനം നൽകിയ ഒരു സന്ദർഭമുണ്ട്. തന്റെ ധ്യാനത്തിന്റെ ക്രിയാത്മകത നന്നായി വ്യക്തമാക്കുന്ന ഒരു ദേശനമാണ് അന്ന് ബുദ്ധൻ പകർന്ന് നൽകിയത്.
ചരിത്രം

ബൗദ്ധമഹാസിദ്ധ പരമബുദ്ധനും അയ്യപ്പനും
നമ്മുടെ ചരിത്രത്തിൽ നമ്മളറിയാതിരുന്ന കൗതുകകരമായ ഒരേടാണ് ബൗദ്ധമഹാസിദ്ധ പരമബുദ്ധന്റേത്. CE (AD) 11- ആം നൂറ്റാണ്ടിൽ കേരളത്തിൽ അയ്യപ്പനുമായി ബന്ധപ്പെട്ട കാട്ടിനടുത്താണ് അദ്ദേഹത്തിന്റെ ജനനം.
ദർശനം

ഈ നിമിഷം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് നമുക്ക് യാഥാർത്ഥ്യത്തിലേക്കുള്ള വഴി. ഗതകാലത്തിനും ഭാവിയ്ക്കുമിടയിൽ ഒരു ക്ഷണം പോലും ഉറച്ചുനിൽക്കാതെ കടന്നു പോകുന്ന ഈ വർത്തമാനകാലം.
ശാസ്ത്രവും യുക്തിചിന്തയും

വ്യക്തി – ശാസ്ത്രത്തിലെ ചില പ്രഹേളികകൾ
അനുഭവങ്ങളും വികാരവിചാരങ്ങളും ഉള്ള വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ കണ്ടെത്തലുകൾ ആധുനിക ശാസ്ത്രത്തിൽ ഇനിയും നടക്കാനുണ്ട്. വ്യക്തിയെ കുറിച്ച് പ്രകൃതിശാസ്ത്രത്തിലും (Natural Science) സാമൂഹ്യശാസ്ത്രത്തിലും (Social Science) ഉള്ള ധാരണകളിൽ വൈരുദ്ധ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇത് പരിഹരിക്കപ്പെടേണ്ടത് കൂടുതൽ ഗവേഷണങ്ങളിലൂടെ ഭൗതികശാസ്ത്രത്തിന്റെ അടിത്തറ വികസിപ്പിച്ചു കൊണ്ടാണ്.
ജ്ഞാനോദയ കഥകൾ

പുണ്ണികയെന്ന കീഴാളപെൺകുട്ടിയുടെ ജ്ഞാനോദയഗാഥ
പുണ്ണികയെന്ന കീഴാള പെൺകുട്ടിയുടെ ജ്ഞാനോദയ കഥയാണിത്. ബുദ്ധനെ വാക്കുകൾ കേട്ട പുണ്ണികയുടെ മുൻപിൽ ഒരു പുതിയ ലോകം തുറന്നു. പുണ്ണികയുടെ വാക്കുകളിലൂടെ നിർവ്വാണമാർഗ്ഗം തെളിഞ്ഞ ഉദകശുദ്ധികനെന്ന ബ്രാഹ്മണന്റെയും കഥയാണിത്. ബുദ്ധന്റെ ശിഷ്യകളുടെ മോക്ഷഗാഥകളുടെ സംഗ്രഹമായ ഥേരീഗാഥയാണ് ഈ കുറിപ്പിന് ആശ്രയം